Pages

Sunday, March 30, 2008

ഗുല്‍സാറും ഇളയരാജയും

"യേ സിന്തഗീ..ഗലേ ലഗാ ലേ.." ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഗുല്‍സാറിന്റെ വരികള്‍ക്ക് ഇളയരാജ നല്‍കിയ ഈണം. "സുറുമൈ ആങ്കിയോം മെ..നന്ന മുന്ന എക് സപ്ന ദേ ജാരേ.." സാദ്മ യെന്ന ആ ചിത്രത്തിലെ മറ്റൊരു ഗാനം. കമലഹാസനും ശ്രീദേവിയും നായികാ നായകന്മാരായ അഭിനയിച്ച മൂന്നാം പിറയെന്ന തമിഴ് ചിത്രം ഹിന്ദിയിലാക്കിയപ്പോള്‍ ബാലു മഹേന്ദ്ര സംഗീത സം വിധാനം ഇളയരാജയെത്തന്നെ ഏല്പിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം നമ്മളെത്രയോ തവണ ആ ഗാനങ്ങള്‍ കേട്ടുകഴിഞ്ഞു, ഇന്നും പുത്തനുണര്‍വോടെ ഈ ഗാനങ്ങള്‍ നാം ആസ്വദിക്കുന്നു.
പിന്നിട് നടി രേവതിയുടെ മിത്ര് മൈ ഫ്രണ്ട് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചു. ഇപ്പോഴിതാ..അജോയ് വര്‍മ്മ സംവിധാനം നിര്‍വ്വഹിക്കുന്ന ഇനിയും പേരിടാത്ത ഒരു ചിത്രത്തിനു വേണ്ടി ഗുസാറും ഇളയരാജയും ഒരുമിക്കുകയാണ്‌. ചില ഗാനങ്ങളുടെ റെക്കോര്‍ഡിങ്ങ് തീര്‍ന്നു കഴിഞ്ഞിരിക്കുന്നു.
അമിതാബ് ബച്ചനും തബുവും മുഖ്യ വേഷത്തിലെത്തിയ 'ചീനി കം' ആയിരുന്നു ഇളയരാജയുടെ സംഗീത സംവിധാനത്തില്‍ പുറത്തിറങ്ങിയ അവസാന ഹിന്ദി ചിത്രം.

Wednesday, March 19, 2008

സുജാതയും ഇളയരാജയും

തമിഴിലെ പേരുകേട്ട എഴുത്തുകാരന്‍ സുജാത രംഗരാജന്‍ ആഴ്ചകള്‍ക്കു മുമ്പാണ്‌ നിര്യാതനായത്. (ശങ്കറിന്റെ ഹിറ്റ് ചിത്രങ്ങളായ മുതല്‍വന്‍, ഇന്ത്യന്‍, അണ്ണിയന്‍, ശിവാജി തുടങ്ങിയവയുടെയെല്ലാം സ്ക്രിപ്റ്റ് റൈറ്റര്‍ ഇദ്ദേഹമായിരുന്നു). ആദ്യകാലം മുതലേ ഇളയരാജ സംഗീതാസ്വാദകനായിരുന്നു സുജാത. അക്കാലത്ത് രാജപാര്‍വെയുടെയും, നിഴല്‍‍കളുടെയും സംഗീതത്തെപ്പറ്റി തമിഴ് പ്രസിദ്ധീകരണങ്ങളില്‍ സുജാത എഴുതിയിരുന്നു. രാജപാര്‍വെയുടെ ടെറ്റില്‍ കമ്പോസിങ്ങും അന്തിമഴൈ പൊഴികിറത് എന്ന ഗാനവും സുജാത ഏറെ പ്രകീര്‍ത്തിച്ചവയാണ്‌. മധ്യമാവതി രാഗവും പാശ്ചാത്യ സംഗീതവും സമന്വയിപ്പിച്ച് ഇളയാരാജ സൃഷ്ടിച്ച ആ സംഗീതാനുഭവം തന്നെ അതിശയിപ്പിച്ചതായി സുജാത രേഖപ്പെടുത്തിയിരുന്നു.

നിഴല്‍കള്‍ എന്ന ചിത്രത്തിലെ 'പൂങ്കതവേ..', 'പൊന്‍ മാലൈ പൊഴുതു്‌..','എന്നീ ഗാനങ്ങളെല്ലാം ഇന്നും നമ്മെ അതിശയിപ്പിച്ചു പോകുന്ന ഓര്‍ക്കസ്ട്രേഷന്‍ നിറഞ്ഞു നില്‍ക്കുന്നവയാണ്‌.

-രവി നടരാജന്‍